Spread the love

തിരുവനന്തപുരം: ഷാജ് കിരണും വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും തമ്മിൽ 19 തവണ ഫോണിൽ സംസാരിച്ചതായായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടാണിത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് സംഭാഷണം എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ഇരുവരും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ വാട്സ്ആപ്പ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 164 സ്‌റ്റേറ്റ്‌മെന്റ് നൽകാനാണ് സ്വപ്ന സുരേഷ് ചൊവ്വാഴ്ച കോടതിയിൽ എത്തിയത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുൻ മന്ത്രി കെടി ജലീലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്.

By newsten