Spread the love

പൂഞ്ഞാർ: മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് പി സി ജോർജ്ജ്. മുഖ്യമന്ത്രി പോയ ശേഷമോ അതിനുമുമ്പോ മകളും ആ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ് ഉണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കുണ്ട്. ആരോപണങ്ങളെ പിന്താങ്ങാൻ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് അത് തെളിയിക്കേണ്ടത് ഇഡിയാണെന്നായിരുന്നു ജോർജിന്റെ മറുപടി.

തെളിവുകൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സോളാർ കേസിലെ പ്രതിയുടെ ലൈംഗിക പീഡന പരാതിയിൽ കള്ളസാക്ഷിയെ സൃഷ്ടിക്കാനാണ് ശ്രമമെന്നും പി സി പറഞ്ഞു. താൻ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ തന്നെയും പരാതിക്കാരിയേയും കണ്ടു. ഭാര്യയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്, അതും നിയമപരമായി നേരിടും. തനിക്കെതിരായ കള്ളക്കേസുകൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പിസി പറഞ്ഞു.

By newsten