Spread the love

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം.

അവധിയിൽ പോകാൻ അധികൃതർ ഡോക്ടറോട് നിർദ്ദേശിച്ചു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപർണയുടെ ബന്ധുക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം. തുടർന്ന് അപർണയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.

By newsten