Spread the love

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കപ്പലിൽ നിന്ന് 750 കിലോമീറ്ററിലധികം ദൂരം നേരിട്ട് നിരീക്ഷിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കൽപാക്കം, കൂടംകുളം, ഇന്ത്യൻ അതിർത്തിയിലെ ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്‍റെ നിരീക്ഷണത്തിലായിരിക്കും. ചാരക്കപ്പലിലൂടെ ആറ് ദക്ഷിണേന്ത്യൻ തുറമുഖങ്ങളുടെ വിവരങ്ങൾ ചൈന ശേഖരിക്കുന്നുണ്ടാകാം.

കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ തുറമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന ഷിപ്പിംഗ് റൂട്ടിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് 2017 ൽ ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ശ്രീലങ്കൻ അധികൃതരെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഈ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചതായി റിപ്പോർട്ട്.

By newsten