Spread the love

അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകന്‍ ജാവേദ് അഹ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് സ്വയം പിൻമാറിയത്. അനധികൃത നിർമ്മാണം ആരോപിച്ച് വീട് കയ്യേറാനുള്ള യുപി സർക്കാരിന്റെ നീക്കത്തിനെതിരെ വീടിന്റെ ഉടമയും ജാവേദിന്റെ ഭാര്യയുമായ ഫാത്തിമയാണ് ഹർജി നൽകിയത്. വെൽഫെയർ പാർട്ടിയുടെ നേതാവ് കൂടിയാണ് ഫാത്തിമ. ഹർജി ഇന്ന് തന്നെ മറ്റൊരു ബെഞ്ച് പരിഗണിച്ചേക്കും.

By newsten