Spread the love

മൂന്നാർ: മൂന്നാറിൽ ഇന്നലെ വൈകുന്നേരമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലുണ്ടായ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒലിച്ചുപോയിരുന്നു. തുടർന്ന് തകർന്ന മൂന്നാർ-വട്ടവട റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും യാത്രാവിലക്ക് ഉള്ളതിനാൽ വാഹനങ്ങൾ കടത്തിവിടില്ല.

ഓഗസ്റ്റ് ആറിന് പുതുക്കടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്ന് വാനുകളിലായി മടങ്ങുകയായിരുന്നു സംഘം.

By newsten