Spread the love

നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യാപേക്ഷ പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്നുവരെ തുടരും.

കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിക്കാനെത്തിയപ്പോൾ, എ.ഡി.ജി.പിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പരാതി ബ്ലാക്ക്മെയിലിന്റെ ഭാഗമാണെന്നും വിജയ് ബാബു പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് ദുബായിലേക്ക് പോയ വിജയ് ബാബു ഹൈക്കോടതി നിർദ്ദേശപ്രകാരം കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വിജയ് ബാബു തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് നടി പരാതി നൽകിയത്.

By newsten