Spread the love

ചെന്നൈ: ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശിനി കർപ്പകാംബാൾ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആൺമക്കള്‍, മകൾ കർപ്പകാംബാൾ എന്നിവരെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മോഷണ ശേഷം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത് എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഗണേഷ് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം സംബന്ധിച്ചും പൊലീസ് കേസെടുത്തു.

By newsten