Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി നീട്ടിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ കേരള ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഗൗരവമേറിയ ഒരു വിഷയം ഉന്നയിക്കുമ്പോൾ അതിന് ഉത്തരവാദിത്തം വേണമെന്ന് കോടതി പറഞ്ഞു.

മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനുശേഷം ഹർജി പരിഗണിക്കണമെന്നും നടി പറഞ്ഞു. പരിശോധനാ ഫലവും ഹർജിയും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു. ഹർജിയിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ അഭ്യർത്ഥന മാനിച്ചാണ് മാറ്റിയത്.

By newsten