Spread the love

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഐ ആൻഡ് പിആർഡി മുൻ അഡീഷണൽ ഡയറക്ടർ എഎ ഹക്കീമിനെ നിയമിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശ ഗവർണർ അംഗീകരിച്ചു.

എഴുത്തുകാരനും പ്രഭാഷകനുമായ എ.എ ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യത്തിൽ എംഎയും ന്യൂഡൽഹിയിലെ ഐ.ഐ.എം.സിയിൽ നിന്ന് ജേർണലിസം, ന്യൂഡൽഹി ഐ.ഐ.എമ്മിൽ നിന്ന് മാനേജ്മെന്‍റ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറിയായിരുന്നു.

വിവിധ പത്രങ്ങളിൽ ലേഖകനായും സബ് എഡിറ്ററായും പ്രവർത്തിച്ചു. വിവിധ കോളേജുകളിൽ അധ്യാപകനായി. പബ്ലിക് റിലേഷൻസ് വകുപ്പിൽ ചേർന്ന ശേഷം ഇൻഫർമേഷൻ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍റെ സ്പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ, മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ചീഫ് ഡയറക്ടർ, വിവിധ ജില്ലകളിൽ അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. സർക്കാർ മൂന്ന് തവണ ഗുഡ് സർവീസ് എൻട്രി നൽകിയിട്ടുണ്ട്. മോഹങ്ങൾ മരവിച്ചവർ, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. നിരവധി പുസ്തകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.

By newsten