Spread the love

ചെന്നൈ : കെട്ടിട കരാറുകാരനെ ആക്രമിച്ച കേസിൽ തമിഴ് നടൻ സന്താനം കോടതിയിൽ ഹാജരായി. പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയിലാണ് താരം ഹാജരായത്. കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15നു വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടത്തൂരിനടുത്ത് കെട്ടിടം പണിയാനുള്ള കരാർ ഷൺമുഖസുന്ദരത്തിന് സന്താനം നൽകിയിരുന്നു. ഇതിനായി മുൻകൂറായി വൻ തുക ഷൺമുഖസുന്ദരത്തിന് നൽകുകയും ചെയ്തു. എന്നാൽ അനധികൃത ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷണ്മുഖസുന്ദരം കരാറിൽ നിന്ന് പിൻമാറുകയായിരുന്നു.

ഇതേതുടർന്ന് പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷം ഉണ്ടാവുകയും ചെയ്തു. ഇതിനെതിരെ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയുടെ പരിഗണനയിലാണ്.

By newsten