Spread the love

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്ന് മുൻ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട്. എ സി മൊയ്തീൻ വായ്പ നൽകാൻ നിർബന്ധിക്കുകയും പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കൾ സ്വത്ത് സമ്പാദിച്ചെന്നും സുജേഷ് കണ്ണനാട്ട് ആരോപിച്ചു.

“മോഷ്ടിച്ച പണം ആദ്യം റിയൽ എസ്റ്റേറ്റ് ബിസിനസിലാണ് നിക്ഷേപിച്ചത്. ബാങ്കിലെ പണം ഉപയോഗിച്ച് ഭൂമി വാങ്ങുകയും ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തു. ആദ്യം ബിസിനസിൽ ധാരാളം സമ്പാദിച്ചു. പിന്നീട് തേക്കടി റിസോർട്ടിന്‍റെ പേരിലും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിൽ തങ്ങളുടെ സാധനങ്ങൾ മാത്രം എത്തിച്ചും ബിസിനസിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചു. ലാഭം വർദ്ധിച്ചെങ്കിലും ബാങ്കിൽ നിന്ന് എടുത്ത പണവും വർദ്ധിച്ചു. മന്ത്രി എ.സി മൊയ്തീന്‍റെ ഇടപെടലാണ് നടന്നത്. വിഷയത്തിൽ ഇടപെട്ടതിന് തനിക്കെതിരെ നിരവധി വധഭീഷണികൾ ഉയർന്നിട്ടുണ്ടെന്നും യാതൊരു വിശദീകരണവും നൽകാതെയാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും” സുജേഷ് കണ്ണാട്ട് പറഞ്ഞു.

By newsten