Spread the love

കൊല്ലം: സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.ഐ, സി.പി.എമ്മിന് മുന്നറിയിപ്പ് നൽകി. ഏക വിദ്യാർത്ഥി സംഘടനയെന്ന എസ്.എഫ്.ഐയുടെ നിലപാട് സ്ഥാപിക്കാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ കൃത്യമായ അജണ്ടയാണിതെന്ന് സി.പി.ഐ ആരോപിക്കുന്നു. കൊല്ലം എസ്എൻ കോളേജിലെ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമർശനം.

കൊല്ലം എസ്എൻ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം പൊട്ടിപ്പുറപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിന് പിന്നാലെയാണ് സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. കോളേജിന് നേരെയുണ്ടായ ആക്രമണങ്ങളെ യാദൃശ്ചികമായി പാർട്ടി കാണുന്നില്ല. എസ്എൻ കോളേജിനെ എസ്.എഫ്.ഐ ആയുധപ്പുരയാക്കി മാറ്റി.

എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലം കോർപ്പറേഷനിൽ ചേർന്ന കൗൺസിൽ യോഗത്തിൽ നിന്ന് സി.പി.ഐ കൗൺസിലർമാർ വിട്ടുനിന്നു. ചിന്നക്കടയിലെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ നടന്ന പ്രകടനത്തിൽ സി.പി.ഐയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. അതേസമയം എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് കൊല്ലത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കും. സ്വന്തം മുന്നണിയിലുള്ളവർ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധിക്കുമ്പോഴും സി.പി.എം നേതൃത്വം ഇപ്പോഴും നിശബ്ദത പാലിക്കുകയാണ്.

By newsten