Spread the love

ഡൽഹി: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ കറൻസിയുടെ (ഇ-രൂപ) ചില്ലറ ഇടപാടുകൾ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ആർബിഐ രാജ്യത്തെ നാല് ബാങ്കുകൾക്ക് 1.71 കോടിയാണ് ഇടപാടുകൾക്കായി അനുവദിച്ചിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഗ്രൂപ്പുകളിൽ ഇടപാടുകൾ നടത്തും.

ചെറുകിട ഉപഭോക്താക്കളുടെ ആവശ്യവും ബാങ്കുകളുടെ പണലഭ്യതയും കണക്കിലെടുത്ത് കൂടുതൽ (ഡിജിറ്റൽ രൂപ) അനുവദിക്കും. സുഹൃത്തുക്കൾക്കിടയിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിലും ഇടപാടുകൾ ആരംഭിച്ചു. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട കച്ചവടക്കാർ വരെ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു. ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും വരും ദിവസങ്ങളിൽ ഡിജിറ്റൽ രൂപ സ്വീകരിച്ചു തുടങ്ങും.

ദിവസങ്ങൾക്കുള്ളിൽ 50,000 വ്യാപാരികളെയും ഉപഭോക്താക്കളെയും ഇടപാടുകളിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ നാല് ബാങ്കുകൾ കൂടി ചേർക്കും. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേർക്കുക. ഇത് വഴി അഹമ്മദാബാദ്, ഗാംങ്‌ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും ഇടപാട് വ്യാപിപ്പിക്കും.

By newsten