Spread the love

പാലക്കാട്: മണിമലയാറിന്‍റെ കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ബാല്യകാല സുഹൃത്ത് അന്നമ്മ മാത്യുവിനെ കാണാൻ ശോശാമ്മ മാത്യു മണ്ണാർക്കാടെത്തി.ജീവിത വഴിതാരയിൽ വേർപിരിഞ്ഞ് 45 വർഷത്തിനുശേഷമാണ് സുഹൃത്തുക്കൾ വീണ്ടുമൊരുമിച്ചത്.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് കുറുപ്പുഴ അയിരൂതറ ശോശാമ്മ മണിമലയാർ പുഴയിൽ ഒഴുക്കിൽപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന അയൽവാസിയും സുഹൃത്തുമായ അന്നമ്മ മറുത്തൊന്ന് ചിന്തിക്കാതെ ശോശാമ്മയെ രക്ഷിക്കാൻ പുഴയിലേക്ക് ചാടുകയും മുടിയിലും കൈകളിലും പിടിച്ച് കരക്കെത്തിക്കുകയും ചെയ്തു.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ശോശാമ്മ വിദേശത്ത് നഴ്സായി. വിവാഹത്തിന് ശേഷം അന്നമ്മ മണ്ണാർക്കാട് പുല്ലിശ്ശേരിയിൽ എത്തിയതോടെ ഇരുവരുമകന്നു.

മണിമലയാറിന്‍റെ പിടിയിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന അന്നമ്മയെ കാണാൻ ശോശാമ്മ പലപ്പോഴും ആഗ്രഹിച്ചിരുന്നു. നാട്ടിലെത്തിയ അവർ അന്നമ്മയുടെ സഹോദരന്റെ ഫോൺ നമ്പർ വാങ്ങി വിളിക്കുകയായിരുന്നു. അങ്ങനെ നീണ്ട വർഷങ്ങൾക്ക് ശേഷം ആ സുഹൃത്തുക്കൾ ഒന്നിച്ചു. കഥകൾ കേട്ടറിഞ്ഞ മക്കളും,മരുമക്കളുമെല്ലാം ആ ഒത്തുചേരലിന് സാക്ഷികളായി.

By newsten