Spread the love

ആലപ്പുഴ: ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കുകയോ മാറ്റുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. ശബരിമലയിൽ 50 വയസിന് മുകളിലുള്ള സ്ത്രീകൾ മാത്രമേ പ്രവേശിക്കാവൂ എന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിശദീകരിക്കുകയായിരുന്നു സുധാകരൻ.

“ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല, ഇപ്പോഴും ഉണ്ട്. ശബരിമലയിലെ വിഗ്രഹം നിത്യ ബ്രഹ്മചര്യ സങ്കൽപ്പത്തിലായതിനാൽ അത് ഇങ്ങനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതെല്ലാം നാമെല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒന്നാണ്. അത് മാറ്റുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

2006ൽ വിഎസ് സർക്കാരിൽ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് എല്ലാവരുമായും കൂടിയാലോചിച്ചാണ് പുതിയ ദേവസ്വം നിയമം കൊണ്ടുവന്നത്. രാജ്യത്ത് ഒരു പുതിയ നിയമം കൊണ്ടുവന്നപ്പോൾ ആ നിയമത്തിന് മാറ്റമുണ്ടായില്ല. മലബാർ ദേവസ്വം ബോർഡിൽ രണ്ട് സ്ത്രീകൾക്ക് ജോലി നൽകി. അതും 60 വയസുള്ളവരെയാണ്. പ്രായഭേദമന്യേ മിക്ക ക്ഷേത്രങ്ങളിലും പ്രവേശിക്കാമെന്നും സുധാകരൻ പറഞ്ഞു.

By newsten