Spread the love

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. നാലു മണ്ഡലങ്ങളില്‍ വിജയിച്ച ബി.ജെ.പി രണ്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഹരിയാനയിലെയും തെലങ്കാനയിലെയും രണ്ട് സിറ്റിംഗ് സീറ്റുകൾ കോണ്‍ഗ്രസിന് നഷ്ടമായി. നേതാക്കളുടെ കൂറുമാറ്റത്തെ തുടർന്നാണ് രണ്ടിടത്തും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പ്രതിപക്ഷ നിരയിൽ നിന്ന് ആർജെഡി, ടിആർഎസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം തുടങ്ങിയ പ്രാദേശിക പാർട്ടികൾ ഓരോ സീറ്റ് വീതം നേടി. ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രാദേശിക പാർട്ടികൾക്കെതിരെ നേരിട്ട് പോരാടിയ ബി.ജെ.പിക്ക് ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും ലഭിച്ചു.

തെലങ്കാനയിൽ നടത്തിയ നീക്കങ്ങൾ ഭരണകക്ഷിയായ ടിആർഎസിന് മുന്നിൽ ഫലം കണ്ടില്ല. എന്നിരുന്നാലും, രണ്ടാം സ്ഥാനത്ത് എത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു.

By newsten