Spread the love

കൊച്ചി: നരബലിക്ക് മുമ്പ് രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിൽ നിന്നും ഭാര്യ ലൈലയിൽ നിന്നും മുഖ്യപ്രതി മുഹമ്മദ് ഷാഫി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. തുടക്കത്തിൽ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ താൻ ഈ തുക വാങ്ങിയതായി ഷാഫി സമ്മതിച്ചു.

സിദ്ധനെകൊണ്ട് പൂജ നടത്തിയാൽ സാമ്പത്തിക നേട്ടവും അഭിവൃദ്ധിയും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരിൽ ഷാഫി തന്നെയാണ് വന്ന് പണം തട്ടിയത്. ആദ്യം മൂന്നു ലക്ഷം വാങ്ങി. പണം വേണമെന്ന് ഷാഫി വീണ്ടും ആവശ്യപ്പെട്ടപ്പോൾ രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി.

മൂന്നാമത്തെ ഇരയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ ഷാഫി സൂചന നൽകി. പത്മയുടെ കൊലപാതകത്തെ തുടർന്ന് പ്രതികളെ പിടികൂടിയില്ലായിരുന്നുവെങ്കിൽ മൂന്നാം തവണയും കൊലപാതകം നടത്തുമായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു.

By newsten