Spread the love

ചെന്നൈ: തമിഴ്നാട്ടിൽ നടക്കുന്ന 2022ലെ ചെസ്സ് ഒളിമ്പ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് സർക്കാരിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെയും ചിത്രങ്ങൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉൾപ്പെടുത്താമായിരുന്നുവെന്നാണ് ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

By newsten