Spread the love

തിരുവനന്തപുരം: കെ. കരുണാകരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് നേതാവ് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് കരുണാകരനെതിരെ നീങ്ങാൻ തന്നെയും ജി.കാർത്തികേയനേയും എം.ഐ ഷാനവാസിനേയും നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരൻ സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവ് ഇന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല. ഇന്ന് കാർത്തികേയനും ഷാനവാസും ഇല്ല. നേതാവിന്‍റെ പാത പിന്തുടർന്ന് എല്ലാ മലയാള മാസത്തിലെയും ഒന്നാം ദിവസം ഗുരുവായൂർ ദർശനം ചെയ്യാറുണ്ട്. അന്ന് ഞാൻ ചെയ്തതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തലയുടെ മറുപടി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നായിരുന്നു.

26-ാം വയസ്സിലാണ് താൻ എം.എൽ.എ ആയത്. 28-ാം വയസ്സിൽ മന്ത്രിയായി. അഞ്ച് തവണ എം.എൽ.എയും നാല് തവണ എം.പിയും ഒമ്പത് വർഷം പി.സി.സി പ്രസിഡന്‍റുമായിരുന്നു. പ്രവർത്തക സമിതി അംഗവുമായി. “ഇതിൽ കൂടുതൽ എന്തുവേണം? ഞാൻ എന്തായിത്തീർന്നാലും അത് പാർട്ടി കാരണമാണ്. ഞാൻ സംതൃപ്തനാണ്,” പാർട്ടി നേതൃത്വത്തിൽ എന്തെങ്കിലും ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

By newsten