Spread the love

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അഭിനന്ദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവമാണ് ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വവും വിജയവും എന്ന് മുരളീധരൻ പറഞ്ഞു. സാമൂഹ്യനീതിയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഈ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഇത് തെളിയിക്കുന്നു,” കേന്ദ്രമന്ത്രി പറഞ്ഞു.

“ഒഡീഷയിലെ ഏറ്റവും പിന്നോക്ക ജില്ലയായ മയൂർഭഞ്ജിലെ ആദിവാസികൾക്കിടയിൽ നിന്നുള്ള ഒരു വനിതയെ ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവങ്ങളിലൊന്നാണ് ശ്രീമതി ദ്രൗപദി മുർ മുവിന്‍റെ സ്ഥാനാർത്ഥിത്വവും വിജയവും. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തി തെളിയിക്കുന്ന സാമൂഹിക നീതിയെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പിനും രാജ്യം സാക്ഷ്യം വഹിച്ചു. നരേന്ദ്ര മോദിജിയുടെ ഇന്ത്യയിലെ മുൻഗണന പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും അധഃകൃത വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കുമുള്ളതാണെന്ന് ഈ ദിവസം അടിവരയിടുന്നു. ദ്രൗപദി മുർമു അഭിനന്ദനങ്ങൾ, മാഡം പ്രസിഡന്‍റ്,” മുരളീധരൻ പറഞ്ഞു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അഭിനന്ദിച്ചു. രാജ്യം ഭിന്നതകളെ അഭിമുഖീകരിക്കുന്ന കാലമാണിതെന്നും ഭരണഘടനയുടെ ആദർശങ്ങളും ജനാധിപത്യത്തിന്‍റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുർമുവിനെ കാണുമെന്നും മമത ബാനർജി പറഞ്ഞു.

By newsten