Spread the love

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. ബസിൽ 60 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി കാൽഘട്ട് പാലത്തിന്‍റെ കൈവരി തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. നദി കവിഞ്ഞ് ഒഴുകുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ബസ് പൂർണമായും പുഴയിൽ മുങ്ങി. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നദിയിൽ നിന്ന് പുറത്തെടുത്തു. നാട്ടുകാരുടെ സഹകരണത്തോടെ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

By newsten