Spread the love

തൊണ്ടിമുതൽ മോഷണ കേസിൽ നിർണ്ണായക രേഖ പുറത്തുവന്നതിന് പിന്നാലെ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. തൊണ്ടിമുതൽ …‘പോത്തൻ’ ബ്രില്യൻസ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ 16 വർഷം പൂർത്തിയായിട്ടും വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ആന്‍റണി രാജു ഒരു തവണ പോലും കോടതിയിൽ ഹാജരായില്ല. ലഹരിമരുന്ന് കേസിലെ പ്രതികളെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി കണ്ടെത്തിയ അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ആരോപണം.

ഗൂഢാലോചന, രേഖകളിൽ തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 28 വർഷം മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. 16 വർഷം മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. അതിനുശേഷം 22 തവണയാണ് കേസ് വിളിച്ചത്. എന്നാൽ ആന്‍റണി രാജു ഒരിക്കൽ പോലും ഹാജരായില്ല.

By newsten