Spread the love

ന്യൂഡല്‍ഹി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. റോമൻ കത്തോലിക്കാ സഭകൾക്ക് ബാധകമായ കാനോൻ നിയമവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങളും അനുസരിച്ചുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ഭൂമി വാങ്ങി വിൽക്കാനുള്ള തീരുമാനമെടുത്തതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് പാപ്പച്ചൻ എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ സി-ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചത്.

മറ്റൂരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടയ്ക്കുന്നതിന് ഭൂമി വില്‍ക്കാനുള്ള തീരുമാനവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന പരാതിക്കാരൻ്റെ ആരോപണം തെറ്റാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

By newsten