Spread the love

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവ ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തത്തമംഗലം സ്വദേശിനി ഐശ്വര്യയാണ് ഇന്ന് മരിച്ചത്. ഇന്നലെയാണ് ഐശ്വര്യയുടെ നവജാത ശിശു മരിച്ചത്. പ്രസവവേദനയെ തുടർന്ന് ആറ് ദിവസം മുമ്പാണ് 23 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

By newsten