Spread the love

കോഴിക്കോട്: ജീവിതാവസാനം വരെ ഇടത് രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത പരിശുദ്ധി കാത്തുസൂക്ഷിച്ച മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരുമകനും, പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ സി.ശ്രീധരൻ നായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മൂന്ന് തവണ നിയമസഭാംഗവും രണ്ട് തവണ മന്ത്രിയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അധ്യാപക സംഘടനാ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവദാസ മേനോൻ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തയാളാണ്. അദ്ദേഹത്തിന്റെ വിപ്ലവകരമായ ഉത്സാഹം നിയമസഭയ്ക്കകത്തും പുറത്തും പാർട്ടിയുടെ ശക്തിയായി മാറി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് കൈമാറാനുള്ള തീരുമാനം ശ്രദ്ധ ആകർഷിച്ചിരുന്നു.

By newsten