Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിലെ പ്രധാന ഡിജിറ്റൽ തെളിവായ മെമ്മറി കാർഡിൽ തിരിമറി നടത്തിയതായി വിചാരണക്കോടതിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും ഹൈക്കോടതിയെ അറിയിക്കാതിരുന്നതു ഗുരുതര വീഴ്ചയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

By newsten