Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ സസ്പെൻഡ് ചെയ്തിരുന്നു. സുരേഷിന്റെ ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയെന്നാണ് ആരോപണം. ഞായറാഴ്ച വൈകിട്ട് 5.30 ഓടെ കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചതെങ്കിലും രാത്രി 9 മണിക്ക് ശേഷം മാത്രമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് സുരേഷ് മരിച്ചത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർക്ക് ലഭിച്ചതിൽ വീഴ്ചയുണ്ടായെന്നാണ് ആരോപണം. ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളായ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

By newsten