Spread the love

തിരുവനന്തപുരം : പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് സ്ഥാനത്ത് തുടക്കം കുറിക്കുന്നു. ഇതിനായി ഇന്ന് ചേരുന്ന കരിക്കുലം കമ്മിറ്റിയുടെയും കോർ കമ്മിറ്റിയുടെയും സംയുക്ത യോഗം പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണം ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും.

15 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത്. 2005-ലെ ദേശീയ പാഠ്യപദ്ധതിക്ക് അനുസൃതമായി 2007-ൽ കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കി. കഴിഞ്ഞ 10 വർഷത്തിലേറെയായി കുട്ടികൾ ഒരേ പാഠപുസ്തകങ്ങൾ പഠിക്കുന്നു. ഇത് മാറ്റുകയാണ് ലക്ഷ്യം. ഇതിനുള്ള ആശയ രൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം പാഠ്യപദ്ധതിയുടെയും കോർ കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. ഇക്കാര്യത്തിൽ പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും.

പ്രീ-പ്രൈമറി വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 25 ഫോക്കസ് ഏരിയകളിലും പൊസിഷൻ പേപ്പറുകൾ രൂപീകരിക്കും. പാഠപുസ്തകങ്ങൾ, അധ്യാപക ഗ്രന്ഥങ്ങൾ മുതലായവയുടെ നിർമ്മാണം പരിഷ്കരണ പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ്. മതനിരപേക്ഷത, ജനാധിപത്യം, സമത്വം, സഹിഷ്ണുത, സ്ത്രീസമത്വം, മാനുഷിക ബോധം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ പാഠ്യപദ്ധതിയിൽ ചർച്ചയാകും. സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണ പ്രക്രിയ പൂർത്തിയാകാൻ രണ്ട് വർഷമെടുക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

By newsten