Spread the love

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്.

ബിഹാർ സ്റ്റേറ്റ് ഹാൻഡ്ലൂം കോർപ്പറേഷനിലെ ടെക്നിക്കൽ ഓഫീസറായ കൃഷ്ണ കുമാർ സിങ്ങിന്റെയും ഭാര്യ ഉഷ സിങ്ങിന്റെയും അഞ്ച് മക്കളിൽ ഇളയവനാണ് സുശാന്ത്. ഗുൽഷൻ എന്നായിരുന്നു സുശാന്തിന്റെ വിളിപ്പേര്.

ആസ്ട്രോഫിസിക്സിൽ അഭിനിവേശം പുലർത്തിയിരുന്ന സുശാന്ത്, ഭൗതികശാസ്ത്രത്തിലെ നാഷണൽ ഒളിമ്പ്യാഡിന്റെ വിജയിയാണ്. ബഹിരാകാശയാത്രികനാകാനും പിന്നീട് വ്യോമസേന പൈലറ്റാകാനും ആഗ്രഹിച്ച സുശാന്ത് കുടുംബത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (ഡിടിയു) ചേർന്നു.

By newsten