Spread the love

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് യൂറോപ്പിനോട് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ആരെയും അയയ്ക്കുന്നില്ല. വിപണിക്ക് ആവശ്യമായ എണ്ണയാണ് ഞങ്ങൾ കൊണ്ടുവരുന്നത്. എസ് ജയശങ്കർ പറഞ്ഞു. യൂറോപ്പ് ഇപ്പോഴും റഷ്യയിൽ നിന്ന് വാതകം വാങ്ങുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

റഷ്യയിൽ നിന്ന് വാതകം വാങ്ങുന്നത് യുദ്ധത്തിനുള്ള ഒരു സഹായമല്ല. ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്തുകൊണ്ട് യൂറോപ്പ്, പാശ്ചാത്യ, അമേരിക്ക എന്നീ രാജ്യങ്ങൾ ഇറാൻറെ എണ്ണ വിപണനത്തിൻ അനുവദിക്കുന്നില്ല? എന്തുകൊണ്ടാണ് വെനസ്വേലൻ എണ്ണ വിപണനം ചെയ്യാൻ അവർ അനുവദിക്കാത്തത്, ഇത് ജനങ്ങൾക്ക് ഒരു ന്യായമായ സമീപനമല്ല. വിദേശകാര്യ മന്ത്രി പറഞ്ഞു.

By newsten