Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി. ഒന്നര മാസത്തേക്കാണ് സമയം നീട്ടിയത്. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിൽ നടിയെ ആക്രമിച്ചതിൻന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ മാറ്റം വന്നതിനാലും നിലവിൽ ലഭിച്ച ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയാകാത്തതിനാലും ഫോറൻസിക് പരിശോധന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

വിചാരണ വൈകിപ്പിക്കാൻ കൂടുതൽ സമയം തേടുകയാണെന്ന് ദിലീപ് ആരോപിച്ചു. ഏത് വിധേനയും ഇയാളെ കസ്റ്റഡിയിൽ വാങ്ങി ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് വരുത്തിത്തീർക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു.

By newsten