Spread the love

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങളെ തുടര്‍ന്ന് സ്വന്തം രാജ്യമായ ഇറാനിൽ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്ത ഇറാനിയന്‍ നടി സാര്‍ അമീര്‍ ഇബ്രാഹിമിക്ക് ഇന്ന് 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം. ഹോളി സ്‌പൈഡറിലെ പ്രകടനത്തിനാണ് സാര്‍ അമീര്‍ ഇബ്രാഹിക്ക് പുരസ്‌കാരം ലഭിച്ചത്. ഇറാനില്‍ ജനിച്ച അലി അബ്ബാസി ഡെന്മാര്‍ക്കിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇറാനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സോപ്പ് ഓപ്പറകളിലൊന്നായ നര്‍ഗെസിലെ സഹതാരമായുള്ള പ്രകടനത്തിലൂടെ തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ ഇബ്രാഹിമി ഒരു താരമായി മാറിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇബ്രാഹിമിയുടേതെന്ന പേരില്‍ പുറത്ത് വന്ന വീഡിയോ അവരുടെ ജീവിതവും കരിയറും തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് ഇബ്രഹാമി ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഇറാനിയന്‍ പുണ്യനഗരമായ മഷാദിലെ വേശ്യകളുടെ കൊലപാതക പരമ്പരയുടെ കാരണം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകയുടെ വേഷമാണ് ഹോളി സ്‌പൈഡറില്‍ സാര്‍ അമീര്‍ അവതരിപ്പിച്ചത്. സംവിധായകന്‍ അലി അബ്ബാസിന് നന്ദി പറഞ്ഞ ഇബ്രാഹിമി സിനിമയാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജോര്‍ദാനിലാണ് ഹോളി സ്‌പൈഡറിന്റെ ചിത്രീകരണം നടന്നത്.

By newsten