Spread the love

മണ്ണാർക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കേസിൽ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷിയായ ആനന്ദ് ഇന്ന് കൂറുമാറി. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണെന്നും കേസിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു.

12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയപ്പോൾ തന്നെ സാക്ഷി കൂറുമാറി. മധുവിനെ അറിയില്ലെന്നും പൊലീസിന്‍റെ സമ്മർദ്ദത്തെ തുടർന്ന് നേരത്തെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും അനിൽകുമാർ കോടതിയെ അറിയിച്ചു.

മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. രാജേഷ് എം മേനോനെ പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വിചാരണ പുനരാരംഭിച്ചത്.

By newsten