Spread the love

തിരുവനന്തപുരം: പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ രവിശങ്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ട്.

ഷെയർ മാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തതായി പരാതിയിൽ പറയുന്നു. ഇതിൽ നിന്നുള്ള ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിച്ചിട്ടില്ല.

പൊലീസുകാരൻ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെന്നാണ് പരാതി. മെഡിക്കൽ അവധിക്ക് പോയ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരം.

By newsten