Spread the love

ലൈംഗിക തൊഴില്‍ ഒരു തൊഴിലായി സുപ്രീം കോടതി അംഗീകരിച്ചു. ഇതൊരു നിർണ്ണായക വിധിയാണ്. നിയമപ്രകാരം ലൈംഗികത്തൊഴിലാളികൾക്ക് അന്തസ്സും തുല്യ പരിരക്ഷയും നൽകുമെന്ന് സുപ്രീം കോടതി പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ കാര്യത്തിൽ പോലീസ് ഇടപെടുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. പ്രായപൂർത്തിയായവർക്കും സ്വമേധയ പ്രവർത്തിച്ചവർക്കും നിയമം ബാധകമാണ്. അവരുടെ കേസിൽ ഇനി പൊലീസിൻ ഇടപെടാൻ കഴിയില്ല. “ഈ രാജ്യത്തെ ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാൻ അവകാശമുണ്ട്,” സുപ്രീം കോടതി പറഞ്ഞു.

ലൈംഗികത്തൊഴിലാളികൾ ക്കും നിയമ പരിരക്ഷ ലഭിക്കണം. നിയമം എല്ലാ കേസുകളിലും ഒരുപോലെയായിരിക്കണം. പ്രായത്തിൻറെയും സമ്മതത്തിൻറെയും അടിസ്ഥാനത്തിലാണ് കേസ് എടുക്കേണ്ടത്. ഒരു ലൈംഗികത്തൊഴിലാളി പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ, അവരുടെ സമ്മതത്തോടെ ജോലി ചെയ്യുന്നുവെങ്കിൽ, പോലീസ് അതിൽ ഇടപെടാൻ പാടില്ല. കേസെടുക്കരുതെന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴയീടാക്കുകയോ പീഡിപ്പിക്കുകയോ ഇരയാക്കുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

By newsten