Spread the love

വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി ജോർജിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പി സി ജോർജ് എന്നും സുരേന്ദ്രൻ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ മുമ്പ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തിടുക്കത്തിലായിരുന്നു. ജോർജിൻ മുമ്പ് അറസ്റ്റ് ചെയ്യേണ്ടിയിരുന്ന നിരവധി പേർ കേരളത്തിലുണ്ട്. പോപ്പുലർ ഫ്രണ്ടിന് മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി ജോർജിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പൊലീസ് കാരണമാണ് തനിക്ക് ജീവിക്കാൻ കഴിയാത്തതെന്ന് പിസി ജോർജിൻറെ അഭിഭാഷകൻ പറഞ്ഞു. പോലീസിനെതിരെ പരാതിയില്ലെന്നും പിസി ജോർജ് കോടതിയെ അറിയിച്ചു.

By newsten