Spread the love

കോഴിക്കോട്: തുളു ഭാഷയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൈതപ്രം സന്തോഷിന് ലഭിച്ചു. ‘ജീട്ടിഗെ’ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കൈതപ്രം എടക്കാടില്ലത്ത് ശംഭു നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനായ സന്തോഷ്, സിനിമാഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മരുമകനാണ്. സംവിധായകൻ ജയരാജിനൊപ്പം സംവിധാനസഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

തനിക്ക് ലഭിച്ച പുരസ്കാരം ഗുരുദക്ഷിണയായി ജയരാജിനും കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്കും സമർപ്പിക്കുന്നുവെന്ന് സന്തോഷ് പറഞ്ഞു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നവീൻ ഡി. പാട്ടീൽ മുൻപ് മികച്ച സഹനടനുള്ള കർണാടക സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയത്.

By newsten