Spread the love

ന്യൂ ഡൽഹി: പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ റിപ്പോർട്ട്. പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 7.01 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാം മാസവും പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിൽ തുടരുകയാണ്. മെയ് മാസത്തിൽ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. 0.03 ശതമാനം ഇടിവുണ്ടായിട്ടും ജൂണിലെ പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്കിന്‍റെ ടാർഗറ്റ് ബാൻഡിന് മുകളിലായിരുന്നു. റിസർവ് ബാങ്ക് ബുള്ളറ്റിൻ അനുസരിച്ച്, വരും ദിവസങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, 2022-23 ന്‍റെ നാലാം പാദത്തോടെ ഇത് റിസർവ് ബാങ്കിന്‍റെ ടോളറൻസ് ബാൻഡിന് താഴെയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

റീട്ടെയിൽ പണപ്പെരുപ്പം 2021 ജൂണിൽ 6.26 ശതമാനമായിരുന്നു.  ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും റിസർവ് ബാങ്കിന്‍റെ ടാർഗറ്റ് ബാൻഡായ 2-6 ശതമാനത്തിന് മുകളിലാണ്. 2022  ഡിസംബർ വരെ പണപ്പെരുപ്പം ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് താഴെ എത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

By newsten