Spread the love

താജ്മഹൽ സമുച്ചയത്തിലെ പള്ളിയിൽ നിസ്കാരം നടത്തിയ നാല് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കളിൽ മൂന്ന് പേർ തെലങ്കാനയിൽ നിന്നുള്ളവരും ഒരാൾ ഉത്തർപ്രദേശിലെ അസംഗഡിൽ നിന്നുള്ള ആളുമാണ്. താജ് സമുച്ചയത്തിൽ നിർമ്മിച്ച പള്ളിയിൽ വെള്ളിയാഴ്ചകളിൽ മാത്രമേ പ്രാർത്ഥന അനുവദിക്കൂ. ഇതറിയാതെയാണ് യുവാക്കൾ ഇവിടെ നമസ്കാരം നടത്തിയത്.

താജ്മഹൽ കാണാൻ ഹൈദരാബാദിൽ നിന്ന് നാൽ യുവാക്കൾ ബുധനാഴ്ച ആഗ്രയിലെത്തിയിരുന്നു. താജ്മഹൽ സന്ദർശിച്ച ശേഷം നാലുപേരും അടുത്തുള്ള പള്ളിയിൽ നമസ്കരിക്കാൻ തുടങ്ങി. താജിൻറെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ പിടികൂടി താജ്ഗഞ്ച് പൊലീസിൻ കൈമാറി. ആറ് പേർ പള്ളിയിൽ നമസ്കരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെങ്കിലും രണ്ട് പേർ രക്ഷപ്പെട്ടു.

ഐപിസി സെക്ഷൻ 153 പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എല്ലാ വെള്ളിയാഴ്ചയും പ്രദേശവാസികൾക്ക് മാത്രമേ ഇവിടെ നമസ്കരിക്കാൻ അനുവാദമുള്ളൂ.

By newsten