Spread the love

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണ്ണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യവും തുടർ നടപടികളും, കോവിഡ് -19 നെ നേരിടുന്നതിൽ ആരോഗ്യ മന്ത്രാലയം കൈവരിച്ച നിരവധി നേട്ടങ്ങളും, കോവിഡിനെ നേരിടാൻ ആവശ്യമായ ഏകോപിതവും ഫലപ്രദവുമായ ദേശീയ ശ്രമങ്ങൾ ഉൾപ്പെടെ, ദേശീയ വാക്സിനേഷൻ പ്രോഗ്രാമിലെ പുരോഗതി തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

മക്ക, മദീന, ഇരുഹറം പള്ളികൾ, പബ്ലിക് ഹെൽത്ത് അതോറിറ്റി നിഷ്കർഷിക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒഴികെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് പുതിയ പ്രഖ്യാപനത്തിൽ പറയുന്നു. എന്നിരുന്നാലും, പ്രത്യേക പരിപാടികൾ, പൊതുഗതാഗതം മുതലായവയിൽ പ്രവേശിക്കുമ്പോൾ അധികൃതർ ആവശ്യപ്പെട്ടാൽ മാത്രമേ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.

രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിനകം രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന പൗരൻമാർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയപരിധി എട്ട് മാസമായി നീട്ടി. അംഗീകൃത വാക്സിൻ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നതുൾപ്പെടെ കോവിഡ് -19 വാക്സിനേഷനുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത് തുടരേണ്ടതിൻറെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിലവിൽ സ്വീകരിച്ച നടപടികളുടെ തുടർച്ച രാജ്യത്തെ ആരോഗ്യ അധികാരികളുടെ തുടർച്ചയായ കോവിഡ് സാഹചര്യം വിലയിരുത്താൻ വിധേയമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

By newsten