Spread the love

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും (0-0) സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 5-4നു വിജയിച്ചു.

എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മാറ്റ് റയാനു പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മെയ്ൻ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ഹീറോയായി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയ്ക്കായി മാർട്ടിൻ ബോയൽ ആദ്യ കിക്ക് നഷ്ടപ്പെടുത്തി. എന്നാൽ, പെറുവിന്റെ മൂന്നാം കിക്ക് ലൂയിസ് അഡ്വിന്‍കുലയ്ക്കും നഷ്ടമായതോടെ ഓസീസിന് ആശ്വാസമായി. അഞ്ച് കിക്കുകൾ പിന്നിടുമ്പോൾ സ്കോർ 4-4 എന്ന നിലയിലായിരുന്നു. പെറുവിന്റെ അലക്സ് വലേരയുടെ കിക്ക് തടഞ്ഞ് ആൻഡ്രൂ റെഡ്മെയ്ൻ ഓസ്ട്രേലിയയ്ക്കായി ആറാം ഗോളും നേടി.

നവംബർ 22ന് ഗ്രൂപ്പ് ഡിയിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെയാണ് ഓസ്ട്രേലിയ നേരിടുക. ടുണീഷ്യയും, ഡെൻമാർക്കുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

By newsten