Spread the love

ജനീവ: അപൂർവയിനം പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ നടന്ന ലേലത്തിൽ ഏഷ്യയിൽ നിന്നുള്ള ഒരു വ്യാപാരിയാണ് പിങ്ക് വജ്രം വാങ്ങിയത്. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വലിയ പിയർ ആകൃതിയിലുള്ള പിങ്ക് വജ്രമാണ് ലേലത്തിന് വച്ചത്.

ബ്രസീലിൽ ഖനനം ചെയ്ത ഫോർച്യൂൺ പിങ്ക് 25 ദശലക്ഷം ഡോളറിനും 35 ദശലക്ഷം ഡോളറിനും ഇടയിൽ ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. 18.18 കാരറ്റ് മൂല്യമുള്ള വജ്രം ഏഷ്യയിലെ ഭാഗ്യ നമ്പറായി കണക്കാക്കപ്പെട്ടിരുന്നതായി ലേലം നടത്തിയ ക്രിസ്റ്റീസ് ജ്വല്ലറി വിഭാഗം മേധാവി മാക്സ് ഫെയ്സെറ്റ് പറഞ്ഞു. ഈ 18.18 കാരറ്റ് പിങ്ക് വജ്രം അഭിവൃദ്ധി കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹോട്ടൽ ഡെസ് ബെർഗൂസിൽ നടന്ന വിൽപ്പനയിലാണ് ഫോർച്യൂൺ പിങ്ക് വജ്രം ലേലം ചെയ്തത്.

By newsten