Spread the love

കൊല്ലം: തനിക്കെതിരെയുള്ള അമ്മയുടെ നീക്കത്തിന് പിന്നിൽ അച്ഛനോടുള്ള ചില ഭാരവാഹികളുടെ കലിപ്പാണെന്ന് നടൻ ഷമ്മി തിലകൻ. നടപടിയെടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവർ പറഞ്ഞിരുന്നതായും ഷമ്മി തിലകൻ പറഞ്ഞു. കൊല്ലത്തെ വീട്ടിലിരുന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇപ്പോഴും അമ്മയിൽ അംഗമാണെന്നും തൻ്റെ പണം കൂടി കൊണ്ടാണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ. നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണമായും കേട്ടിട്ടില്ല. അതിനുമാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും. അമ്മയിലെ ചില ഭാരവാഹികളില്‍നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ട്.”, ജനറൽ ബോഡി തന്നെ അറിയിച്ചിട്ടുപോലുമില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.

സംഘടനയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഷമ്മി തിലകൻ കുറച്ചുകാലമായി സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നതെന്ന് നടൻ സിദ്ദിഖ് പറഞ്ഞു.

By newsten