Spread the love

അമേരിക്കയിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപമുള്ള ഔട്ട്ഡോർ ഫെസ്റ്റിവലിൽ വെടിവെപ്പ്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക മെമ്മോറിയൽ ഡേ പരിപാടിയിലാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ചിലർ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് കൗമാരക്കാരും ഉൾപ്പെടുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അമേരിക്കയിൽ 17,000 ത്തിലധികം പേരാണ് വെടിയേറ്റ് മരിച്ചത്. ഇതിൽ ഏകദേശം 640 കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്നു.

By newsten