Spread the love

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി ജോര്‍ജില്‍ നിന്നുണ്ടാകുന്നതെന്നും വർഗീയ വിഷം തുപ്പിയാൽ വീണ്ടും അകത്ത് കിടക്കേണ്ടി വരുമെന്നും ശിവൻകുട്ടി പറഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ സാമുദായിക സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ പി സി ജോർജ് നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് കേരള ജനത പി.സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി സി ജോർജിനോ ഇപ്പോൾ അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

By newsten