Spread the love

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയെ രംഗത്തിറക്കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എഎൻ രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർത്ഥിച്ചാണ് സുരേഷ് ഗോപി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. എഎൻആർ ജയിച്ചാൽ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.

“ഞാനൊരു ഉറപ്പ് തരാം. എന്നെ എം.എൽ.എയും എം.പിയും ആക്കരുത്. എ.എൻ.ആർ ഇവിടെ ജയിച്ച് എം.എൽ.എ ആയാൽ എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗം തൃക്കാക്കരയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവരോടൊപ്പമായിരിക്കും. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ സ്മൃതി ഇറാനി വിജയിച്ചതിനു ശേഷം ഉണ്ടായ പ്രധാന മാറ്റങ്ങൾ ഉൾപ്പെടെയാണ് ബിജെപിയുടെ പ്രചാരണം.

അമേഠി പോലെ തൃക്കാക്കരയിൽ ബിജെപി വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പി.ടി.യുടെ പൂർത്തീകരിക്കപ്പെടാത്ത വികസന സ്വപ്നങ്ങൾ നടപ്പാക്കാൻ എ.എൻ.രാധാകൃഷ്ണൻ കഴിയും. അതിനു മോദിയുടെ പിന്തുണ തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ശനിയാഴ്ച മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിൽ തുറന്ന വേദിയിലാണ് സുരേഷ് ഗോപി സംസാരിച്ചത്.

By newsten