Spread the love

2022 ലെ ബുക്കർ പ്രൈസ് ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീയുടെ ‘റേത് സമാധി’ എന്ന ഹിന്ദി നോവലിൻറെ ഇംഗ്ലീഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാൻഡ്’ ആണ് പുരസ്കാരത്തിന് അർഹമായത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഇതാദ്യമായാണ് ഒരു കൃതിയുടെ ഹിന്ദി പരിഭാഷയ്ക്ക് ബുക്കർ പ്രൈസ് ലഭിക്കുന്നത്. അമേരിക്കൻ വംശജയായ ഡെയ്സി റോക്ക് വെൽ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 50,000 യൂറോ (41.6 ലക്ഷം രൂപ) സമ്മാനത്തുക ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.

ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭർത്താവിൻറെ മരണശേഷം കടുത്ത വിഷാദരോഗം അനുഭവിക്കുകയും പിന്നീട് നിശ്ചയദാർഢ്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന ഒരു വൃദ്ധയുടെ കഥയാണ് രേത്ത് സമാധി പറയുന്നത്.

By newsten