Spread the love

നിർമാതാവ് വിജയ് ബാബുവിനോട് ഇന്ത്യയിലേക്ക് വരാൻ ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി. പീഡനക്കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ഇയാളുടെ പാസ്പോർട്ട് പോലീസ് റദ്ദാക്കി. അതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. സിനിമയിൽ അവസരം നൽകാത്തതിൽ പരാതിക്കാരിക്ക് ദേഷ്യമുണ്ടെന്നും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടതാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കവെ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിൻറെ നിലപാട് തേടിയിരുന്നു. വിജയ് ബാബു ഇപ്പോൾ ജോർജിയയിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഹാജരാകാത്ത പക്ഷം പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.

ഇംഗ്ലീഷ് സംഗ്രഹം: വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി പരിഗണിച്ചു

By

Leave a Reply

Your email address will not be published. Required fields are marked *