Spread the love

ൻയൂഡൽഹി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോജി ജോണിനോട് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചു. ജോജി ജോണിനെ തിങ്കൾ മുതൽ ബുധൻ വരെ ചോദ്യം ചെയ്യാനും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.

മൂന്ന് ദിവസവും രാവിലെ 11 മണിക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. വൈകുന്നേരം 5 മണി വരെ സ്റ്റേഷനിൽ തങ്ങണം. അദ്ദേഹത്തെ ചോദ്യം ചെയ്യണോ അറസ്റ്റ് ചെയ്യണമോ തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് സുപ്രീം കോടതി പറഞ്ഞു.

അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽ നിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതിൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജോജി ജോൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചതായി ജോജി ജോണിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *